Thursday, 2 March 2017


കല്യാണ ഗീതം -- സതീശന്‍ മാവില 
**************************

കല്യാണപ്പെണ്ണ് വന്ന് കണ്മുന്നില്‍ നിന്നപ്പോള്‍ 
കല്യാണി രാഗമെന്റെ മനസ്സ് മൂളി 
നിറപറവെച്ചൊരുക്കിയ നിലവിളക്കിന്‍ മുന്നില്‍ 
അറിയാത്തൊരനുഭൂതി ഞാന്‍ നുകര്‍ന്നു 
എന്നുമറിയാത്തൊരനുഭൂതി ഞാന്‍ നുകര്‍ന്നു 
കരള്‍ച്ചെണ്ടയില്‍ ലയതാളമുണര്‍ന്നുയര്‍ന്നു

  മേലാകെ പ്പൂചൂടി കസവിന്റെ ചേലചുറ്റിയ 
നവവധു ഇവളൊരു ചന്ദ്രമുഖി 
കണ്ണിണകൊണ്ടെന്റെ കണ്‍കളില്‍ മുത്തമിട്ട്‌ 
നമ്രമുഖിയായവള്‍ കുണുങ്ങി നിന്നു 
നാണം പൊതിഞ്ഞു നിന്നു 

കാഞ്ചന ഭംഗിയാര്‍ന്ന കൈകളാലവളൊരു
മലര്‍മാല്യമെന്‍ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍
വധുവായി ജീവിത സഖിയായി താലികെട്ടി 
കൈപിടിച്ചവളെഞാന്‍ പരിണയിച്ചു 
ജീവിത വഴിയിലേക്കവളെ ഞാനാനയിച്ചു 

Sunday, 26 February 2017

ഒരു പ്രണയ ഗീതം -- സതീശന്‍ മാവില



ഒരു പ്രണയ ഗീതം - --
സതീശന്‍ മാവില
**********************************
പാതിരാ കാറ്റുവന്ന് വാതില്‍ മെല്ലെ തുറന്നപ്പോള്‍
നീയായിരുന്നുവെങ്കിലെന്നു കൊതിച്ചു
അത് നീയായിരുന്നു വെങ്കിലെന്നു കൊതിച്ചു
ചന്ദനക്കട്ടിലില്‍ സ്വപ്ന ശയ്യ വിരിക്കവേ
നീ വന്നിരുന്നുവെങ്കിലെന്നു കൊതിച്ചു  - എന്നില്‍
നീ വന്നലിഞ്ഞുവെങ്കിലെന്നു നിനച്ചു

    നറുനിലാവല നെയ്ത് ഭൂമിയും മാനവും
നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു
രാക്കുയിലീണത്തില്‍ പാടുന്ന പാട്ടിന്റെ
രാഗവും താളവും നമുക്ക് സ്വന്തം -
ഈ രാവിന്റെ സ്പന്ദനങ്ങള്‍ നമുക്ക് സ്വന്തം  


നിമിഷങ്ങളോരോന്നും വികാരാര്‍ദ്രമാവുമ്പോള്‍ \വിളിക്കുന്നു ഞാന്‍ സഖീ നിന്നെ എന്നും
ഇണതേടി ചിലക്കുന്ന രാക്കിളിക്കൂട്ടത്തി- -
ലൊന്നാവാന്‍ കൊതിക്കയാണെന്റെയുള്ളം